Friday, July 13, 2018

തിരുനബി صلي ﷲ عليه وسلم നരകത്തില്‍ കണ്ട കാഴ്ച



 ഇമാമുനാ അലി(റ) പറഞ്ഞു:
ഞാനും  ഫാത്വിമ  (റ) യും ഒരിക്കല്‍  നബി (സ്വ) യെ സന്ദര്‍ശിക്കാന്‍
ചെന്നപ്പോള്‍ അവിടുന്ന്
അതിയായി കരയുന്നത്
കണ്ടു.

കാര്യമന്വേഷിച്ചപ്പോള്‍
അവിടുന്ന് പറഞ്ഞു

"നിശാ പ്രയാണ വേളയില്‍
എന്റെ സമുദായത്തിലെ
സ്ത്രീ കള്‍ പല വിധത്തില്‍
ശിക്ഷകള്‍ അനുഭവിക്കുന്നതായി കണ്ടു. അതാണ്  എന്നെ
കരയിപ്പിച്ചത്.

സ്വന്തം  മുടി  കൊണ്ട്
ശരീരം  കെട്ടപ്പെട്ട നിലയില്‍ തലച്ചോര്‍ ഉരുകുന്ന സ്ത്രീ

നാവ് കൊണ്ട് ശരീരം
ബന്ധിക്കപ്പെട്ട് ഹമീം
ചങ്കിലൊഴിച്ച്  കൊണ്ടിരിക്കുന്ന
സ്ത്രീ

 രണ്ടു കാലുകള്‍ മുലകളിലേക്കും കൈകള്‍  മൂര്‍ദ്ധാവിലേക്കും കെട്ടിയ സ്ത്രീ
അവളെ പാമ്പും തേളും
കൊത്തി വലിക്കുന്നു.

രണ്ടു മുലകള്‍ കൊണ്ട് ശരീരം  ബന്ധിക്കപ്പെട്ടവള്‍

കഴുതയുടെ ശരീരവും
പന്നിയുടെ  തലയുളള സ്ത്രീ

എന്നിങ്ങനെ  ആയിരമായിരം ശിക്ഷാ മുറകള്‍  അവള്‍ അനുഭവിക്കുന്നു

നായയുടെ രൂപത്തിലുളള ഒരു സ്ത്രീ യുടെ  വായയിലൂടെ തീ പ്രവേശിച്ച് ഗുദത്തിലൂടെ
പുറത്തേക്ക് തളളുന്നു.

അഗ്നിയുടെ ദണ്ഡ് കൊണ്ട് കൊണ്ട് മലക്കുകള്‍ അവളുടെ  തലക്ക് അടിച്ച് കൊണ്ടിരിക്കുന്നു.

ഇതെല്ലാം  നേരില്‍ കണ്ട ഞാനെങ്ങനെ കരയാതിരിക്കും..??

ഇതുകേട്ട ഫാത്വിമ  (റ)
ചോദിച്ചു:

"ഈ ശിക്ഷകളൊക്കെ
ഏല്‍ക്കാന്‍ അവരെന്ത്
തെറ്റാണ് ചെയ്തത്?

നബി (സ്വ)| പറഞ്ഞു:

"എന്റെ കുഞ്ഞു  മോളെ,
മുടി കൊണ്ട് ശരീരം കെട്ട  പ്പെട്ട സ്ത്രീ  അന്യ
പുരുഷന്മാരില്‍ തല
മറക്കാത്തവളായിരുന്നു.

നാവ് കൊണ്ട് ശരീരം
കെട്ടപ്പെട്ടവള്‍ ഭര്‍ത്താവിനെ സംസാരം
കൊണ്ട് ബുദ്ധിമുട്ടിക്കുന്നവളായിരുന്നു.

മുലകള്‍ കൊണ്ട് ശരീരം ബന്ധിക്കപ്പെട്ടവള്‍
ഭര്‍ത്താവിന്റെ ശയ്യയില്‍
അന്യരെ  പ്രവേശിപ്പിച്ചവളാണ്

കാലുകള്‍ മുലകളിലേക്കൂം കൈകള്‍  മൂര്‍ദ്ധാവിലേക്കും കെട്ടപ്പെട്ട നിലയില്‍ പാമ്പുകളും തേളുകളും
ആക്രമിക്കുന്നവള്‍
ജനാബത്ത്, ആര്‍ത്തവം
എന്നിവയില്‍ നിന്ന്
കുളിച്ച് ശുദ്ധിയാകാത്തവളും നിസ്കാരത്തില്‍ ശ്രദ്ധയില്ലാത്തവളുമാണ്

കഴുതയുടെ ഉടലും പന്നിയുടെ തലയും ഉളളവള്‍  ഏഷണിക്കാരിയും അസത്യം പറയുന്നവളുമാണ്

നായയുടെ രൂപവും  വായയിലൂടെ  അഗ്നി കടന്ന്  ഗുദത്തിലൂടെ
പുറത്തേക്ക് വരുന്നവള്‍
കൊടുത്തത് എടുത്ത്
പറയുന്നവളും അസൂയക്കാരിയുമാകുന്നു.

മോളെ , ഭര്‍ത്താവിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവള്‍ക്കാകുന്നു  സര്‍വ്വ നാശവും"

______________________________________

ഈ കാലഘട്ടത്തില്‍ ദീനിന്റെ  തണലില്‍
ജീവിക്കുന്നവര്‍ക്കേ
ആഖിറത്തില്‍ സുഖം  അനുഭവിക്കാന്‍ കഴിയൂ.

നരകത്തിലെ  നാരികളെ കുറിച്ചാണ് ചെറിയ രീതിയില്‍  ഈ വിനീതന്‍ വിവരിച്ചത്

നമ്മുടെ  സഹോദരിമാരെ
അളളാഹു  രക്ഷിക്കട്ടെ ..

ആമീന്‍ ....

അതോടൊപ്പം  ഇത്തരം  പ്രവര്‍ത്തികളില്‍ നിന്ന്
വിട്ട്  നില്‍ക്കാനും  റബ്ബിനെ വഴിപ്പെട്ട് ജീവിക്കാനും സഹോദരിമാര്‍ ശ്രമിക്കണം

മുത്ത് നബി (സ്വ) യുടെ വാക്കുകള്‍  ആണ് മുകളില്‍..ഒന്നും തമാശയായി കാണരുത്.

അവിടുന്ന് നമ്മെ ഓര്‍ത്താണ് കരഞ്ഞത്

ജീവിതം നല്ല രീതിയില്‍
കൊണ്ടു പോകണം
ഹറാമുകളെ സൂക്ഷിക്കണം
അന്യരുമായുളള ഇട പെടലുകള്‍, ആധുനിക കാലഘട്ടങ്ങളിലെ വസ്ത്രധാരണ രീതികള്‍
കുടുംബ ജീവിതം
 ചാറ്റിംഗ്, ഫോണ്‍ വിളികള്‍..ഇവയിലെല്ലാം
സ്ത്രീ കള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്...

വഴികെട്ട ജീവിതമായി
മാറി പ്പോകരുത്

അവസാനമായി പറയട്ടെ
"നമ്മുടെ  പ്രവര്‍ത്തനങ്ങള്‍
നിരീക്ഷണത്തിലാണ്

സൂക്ഷിക്കുക .....

കണ്ണിന്റെ കട്ട് നോട്ടം
പോലും അറിയുന്ന
അളളാഹു വിനെ "

(പരമാവധി
  മറ്റുളളവരിലേക്ക്
  എത്തിക്കുക.
  അര്‍ഹമായ
 പ്രതിഫലം  നിശ്ചയം )

ഈ  എഴുത്തിനെ
അളളാഹു സ്വാലിഹായ
അമലില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ...

ഇത് വായിച്ച് ഉള്‍ക്കൊളളുവാനും
നമ്മുടെ ജീവിതം
ഖൈറായ രീതിയില്‍
കൊണ്ടു പോകാനും
നാഥന്‍  തൗഫീക്ക്  നല്‍കട്ടെ ......

ആമീന്‍

ഈ വിനീതനെ
ദുആയില്‍ ഉള്‍പ്പെടുത്തുക

എന്ന്

സ്നേഹത്തോടെ..

ഷംജീദ് .N

==============================

No comments:

Post a Comment