Monday, September 24, 2018

ഹൃദയങ്ങളെ തട്ടിയുണര്‍ത്തുന്ന പരിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌..




فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَان
(അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക?)

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുര്‍റഹ്മാനില്‍ നമുക്ക് കാണാന്‍ സാധിക്കും പലആവര്‍ത്തി ഈ ആയത്ത്..

പരമകാരുണ്യവാന്റെ ഏത് അനുഗ്രഹത്തെയും ഔദാര്യത്തെയുമാണ് നിഷേധിക്കാനാവുക..

അതെ...വിശുദ്ധ ഖുര്‍ആനിലെ സൂറത്തുര്‍റഹ്മാന്‍ നമ്മോട് പറയുന്നത്‌ ഹൃദയങ്ങളെ ഉണര്‍ത്താനാണ്..ഉറങ്ങുന്ന അല്ലെങ്കില്‍ ഉറക്കം നടിക്കുന്ന  മനുഷ്യ ഹൃദയങ്ങളെ ,

എത്ര മനോഹരമായാണ് ഈ സൂറത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നത്

ജിന്നുകളും മനുഷ്യരും  ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങളും കാരുണ്യവാനായ റബ്ബിന്റെ നിയന്ത്രണത്തിലാണ്.

ഒരില അനങ്ങുന്നുവെങ്കില്‍ കാരുണ്യവാനായ റബ്ബിന്റെ അറിവോടെയാണെന്ന തിരുവചനങ്ങള്‍ എത്രത്തോളം ഹൃദയങ്ങളെ സ്വാധീനിക്കുന്നു

അതെ......അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കാനാവുക..? 

സൂറത്തുര്‍റഹ്മാന്‍ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ കാരുണ്യവാനായ റബ്ബ് നമുക്ക് നല്‍കിയ അനുഗ്രങ്ങളെ കുറിച്ചും ഈ ഭൂമി ലോകത്തിന്റെ സംവിധാനങ്ങളെ കുറിച്ചും നന്‌മയോടെ ജീവിക്കുന്നവര്‍ക്കുളള സന്തോഷ വാര്‍ത്തയും സ്വര്‍ഗ്ഗീയ സുഖങ്ങളെ കുറിച്ചും നരകത്തിനെ കുറിച്ചുളള താക്കീതും
സര്‍വ്വവും അവന് വേണ്ടി സുജൂദിലാണെന്ന പരമ സത്യത്തെയും മനസ്സിലാക്കി തരുന്നു..

നോക്കൂ....എന്ത് സ്നേഹമാണ് ..എത്ര  മനോഹരമാണ്...ഒരു മാതാവ് തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിനുമപ്പുറം നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബ്..

നമ്മോട് സ്നേഹത്തോടെ ഉണര്‍ത്തുകയാണ് സൂറത്തുര്‍റഹ്മാന്‍..

ഒന്നുമില്ലായ്മയില്‍ നിന്നും നമ്മെ സൃഷ്ടിച്ചു
ഉമ്മയുടെ ഉദരത്തില്‍ നിന്നും ഭക്ഷിപ്പിച്ചു..
നോക്കൂ എത്ര സൂക്ഷ്മമായിട്ടാണീ സംവിധാനം..

പിന്നെയോ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും വിജയങ്ങള്‍ നേടിയപ്പോള്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അങ്ങിനെയങ്ങിനെ ..നോക്കൂ..നമ്മുടെ റബ്ബ് നമ്മുടെ എത്ര അടുത്താണ്..

പരാജയങ്ങളില്‍ പോലും എന്റെ റബ്ബുണ്ടല്ലേോ എനിക്ക് എന്നു പറയാന്‍ പോലും പകര്‍ന്ന ആ ഈമാനിക ചൈതന്യത്തിന്റെ ഉടമസ്ഥനായ കാരുണ്യവാന്‍  എത്ര അടുത്താണ്...

ശരീരത്തിന്റെ ഒരു രോമത്തിന് എത്ര സുജൂദ് ചെയ്യേണ്ടിവരും...കണ്ണിന്റെ കാഴ്ച...കേള്‍വി...കൈകാലുകള്‍...ബുദ്ധി...ആരോഗ്യം....അറിയൂ...നിന്നിലൂടെ നിന്റെ റബ്ബിനെ..

ഏത് സമയത്തും അല്‍ഹംദുലില്ലാഹ് പറയാന്‍ നമ്മുടെ ഹൃദയത്തെ പ്രാപ്തമാക്കണം, ഓരോ സെക്കന്റിലും ഉളളിലേക്കെടുക്കുന്ന ഓക്സിജനെ പറ്റി ചിന്തിച്ചിട്ടുണ്ടോ...ഇമവെട്ടുന്നതിനെക്കുറിച്ചും എല്ലുകള്‍ക്കിടയില്‍ ഭദ്രമാക്കി വെച്ച ഹൃദയത്തെക്കുറിച്ചും..തലയോട്ടിക്കുളളില്‍ ഒളിപ്പിച്ച് വെക്കുന്ന ബുദ്ധി കേന്ദ്രത്തെ...ഉടനീളം സഞ്ചരിക്കുന്ന ജീവനാഡിയും രക്തത്തെക്കുറിച്ചും...
യാ..റബ്ബ്..ഭൂലോകത്തെ മുഴുവന്‍ വൃക്ഷങ്ങള്‍ പേനയാക്കിയും സമുദ്രജലം മുഴുവന്‍ മഷിയാക്കിയാലും നിന്റെ പോരിശയും നീ ചെയ്ത് തന്ന അനുഗ്രവും ഔദാര്യവും  എഴുതിത്തീര്‍ക്കാനാവില്ലല്ലോ..

അല്ലാഹുവിന്റെ ഔദാര്യത്തെ നിഷേധിച്ചു കൊണ്ട് നന്ദി കെട്ടവരായി നാം ആയിക്കൂടാ..
നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബിന്റെ അനുസരണയുളള ദാസന്മാരായി ജീവിക്കണം.

ചിന്തിക്കണം..ഞാനനുഭവിക്കുന്ന എല്ലാ സുഖങ്ങളും ഞാന്‍ നേടിയതല്ല എല്ലാം എന്റെ റബ്ബിന്റെ ഔദാര്യവും അനുഗ്രഹവുമാണ്


മനോഹരമാണാ ജീവിതം..പിന്നെ എല്ലാ ചിന്തകളും പ്രവൃത്തികളും റബ്ബിന്റെ തൃപ്തിയില്‍..

നന്മയെ  മുന്‍തൂക്കം നല്‍കിയും
നിരോധിച്ചതിനെ നിരോധിച്ചും
ജീവിതം മുന്നോട്ട് പോകും

"എന്റെ റബ്ബുണ്ടല്ലോ എനിക്ക്"

സസ്നേഹം..
ഷംജീദ് .എന്‍



Saturday, September 15, 2018

ശമാഇലുത്തിര്‍മിദിയിലൂടെ മദീനയിലേക്ക്






മുത്ത് നബി صلي ﷲ عليه وسلم തങ്ങളെ
നമുക്ക് ഇത്ര വിശദമായി പറഞ്ഞു തരുന്നത്

ശമാഇലുത്തിര്‍മിദിയുടെ രചയിതാവ്

"അല്‍ഹാഫിസ് അബൂ ഈസാ മുഹമ്മദ് ബ്നു
ഈസബ്നിസൂറത്തി
തിര്‍മിദി(റ) "

(ഹിജ്റ 209-279)

സുല്ലമി എന്നത് ഗോത്രനാമമാണ്.ഈ ഗ്രാമം തര്‍മിദ് എന്ന
പട്ടണത്തിന്റെ ചുറ്റളവിനുളളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തിര്‍മിദി എന്ന പട്ടണത്തോട് ചേര്‍ത്ത് ഇമാംതിര്‍മിദി (റ) എന്ന അപരനാമത്താല്‍
അറിയപ്പെടുന്നു

ഇല്‍മിന്റെ നിറകുടമായിരുന്നു
മഹാനവര്‍കള്‍,
പ്രശസ്ഥരായ പലരും
ഇമാമവര്‍കളുടെ
ശിഷ്യന്മാരാണ്.

ഇല്‍മിന്റെ ദാഹത്താല്‍
ആദ്യം സ്വന്തം നാട്ടിലും പിന്നീട്

പരിശുദ്ധ ഹിജാസ്
മിസ്ര്‍, ശാം, കൂഫ
ബസ്വറ,ഖുറാസാന്‍
      ദാറുസ്സലാം,
        ബാഗ്ദാദ്

മുതലായ പ്രസിദ്ധ ആത്മീയ വിജ്ഞാന
സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തു.
ഈ യാത്രയില്‍  പ്രമുഖരായ ഹദീസ് പണ്ഠിതരില്‍ നിന്ന് ഹദീസിന്റെ ഇല്‍മ് കരസ്ഥമാക്കി.

ഇമാംബുഖാരി (റ)

ഇമാം മുസ്ലിം (റ)

ഇമാം അബൂദാവൂദ്(റ)

അഹ്മദ് ബ്നു മനീഅ് (റ)

തുടങിയ മഹാന്മാരാണ് അവിടുത്തെ ഹദീസ് ശൈഖന്മാരില്‍ പ്രധാനികള്‍

രചനകള്‍
...................

ജാമിഉത്തിര്‍മിദി

ശമാഇലുത്തിര്‍മിദി

കിത്താബുല്‍ ഇലലിസ്സഗീര്

കിത്താബുല്‍ അസ്മാഉ വല്‍കുനാ

കിത്താബുല്‍ ഇലലില്‍ കബീര്‍

കിത്താബുസ്സുഹ്ദ്

അത്താരീഖ്

അസ്മാഉസ്സഹാബ

കിത്താബ് ഫില്‍ അസാസില്‍ മവ്ഖൂഫ

ഇവയില്‍ ആദ്യത്തെ
നാല് കിത്താബ് ഇന്നും
വളരെയധികംപ്രസിദ്ധവും പഠിപ്പിക്കപ്പെടുകയും
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാഠ്യവിഷയങ്ങളുമാകുന്നു..

വഫാത്ത്
============
ഹിജ്റ  279   റജബ് 13
തിങ്കളാഴ്ച്ച  രാത്രി
തിര്‍മിദ് എന്ന സ്ഥലത്ത്
അവിടുന്ന് ആകെ 70
വര്‍ഷം ജീവിച്ചു...

യാ..അല്ലാഹ്..
മഹാനവര്‍കളുടെ
ദറജ ഉയര്‍ത്തേണമേ..

അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തൗഫീക്ക് നല്‍കേണമേ.

മഹാനവര്‍കളുടെ
ബറക്കത്ത് ഞങ്ങളുടെ
ഖല്‍ബുകളില്‍
മുത്ത് നബിصلي ﷲ عليه وسلم യോടുളള മഹബ്ബത്ത്
വര്‍ദ്ധിപ്പിക്കേണമേ....

ആമീന്‍..യാ..റബ്ബല്‍
ആലമീന്‍

നിങളുടെ  ദുആകളില്‍  ഈ വിനീതനും ഒരു സ്ഥാനം നല്‍കണമെന്ന്
വസ്വിയ്യത്ത് ചെയ്യുന്നു
സ്നേഹത്തോടെ,
ഷംജീദ് .എന്‍