"മഹാനായ ശൈഖ് മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ (റ) മൂന്നോ നാലോ പ്രാവശ്യം ശൈഖുനായെ സംബന്ധിച്ഛ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് അപ്പോഴൊന്നും പ്രസിദ്ധമായ "ഇ.കെ" എന്ന പ്രസിദ്ധമായ ആ രണ്ടക്ഷരമോ സ്വന്തം പേരോ ഉച്ചരിക്കുവാന്‍ അവര്‍ തയ്യാറായില്ല.
"ബഹുമാനപ്പെട്ടവര്‍"
എന്ന് മാത്രമാണ് അപ്പോഴൊക്കെ ഉപയോഗിച്ച വാക്ക്.
സംസാരത്തിന്റെ സാഹചര്യത്തില്‍ നിന്നാണ് അത്
"ശംസുല്‍ ഉലമയെ" സംബന്ധിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.അത് അവര്‍ക്കുളള മഹബ്ബത്തിന്റെ ശക്തിയെയാണ് തെളിയിക്കുന്നത്.
ശൈഖുനാ ഉമര്‍ മുസ്ലിയാരും (നഃമ) വളരെയധികം ബഹുമാനിച്ച് കൊണ്ടേ പറഞ്ഞിരുന്നുളളൂ....
ഇവരെല്ലാംഹൃദയംകൊണ്ട് മനസ്സിലാക്കാന്‍ കഴിവുളള മഹാന്മാരാണ്.
അനുഭവങ്ങള്‍ പലതും
അതിന്ന് തെളിവാണ്.
ഇത്തരം മഹാന്മാരുടെ ഹൃദയത്തില്‍ ശംസുല്‍ ഉലമയ്ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം."
(സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ,പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ എഴുതിയ കുറിപ്പില്‍ നിന്ന്..)
ഇന്ന് യാതൊരു മഹത്വം കല്‍പ്പിക്കാതെ
മഹാനായ ശംസുല്‍ ഉലമ (റ) യുടെ പേര് വലിച്ചിഴക്കുന്നവര്‍ക്ക്,
"ഇ.കെ" എന്ന് യാതൊരു കൂസലുമില്ലാതെ പറഞ്ഞു നടക്കുന്നവര്‍ക്ക് ഈ എഴുത്ത് പുനര്‍വിചിന്തനം നടത്തുവാന്‍ ഉപകരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു
വിലായത്തിന്റെ പദവി ജനസമക്ഷത്ത് മറച്ച് വെച്ച ഔലിയ ആകുന്നു ശൈഖുനാ ശംസുല്‍ ഉലമ(റ) അതേ സമയംശൈഖുനായുടെ ശിഷ്യനാകുന്നു വലിയുല്ലാഹി സി.എം മടവൂര്‍ (റ) അവിടുന്ന് ജനങ്ങള്‍ക്ക് കറാമത്തുകള്‍ കാണിച്ച് കൊടുക്കുന്നു,
എന്നാല്‍ മനസ്സിലാക്കുക...പകല്‍ സമയം ജനങ്ങള്‍ക്കിടയിലും രാത്രി സമയങ്ങളില്‍ ഔലിയാക്കളുമായി ചര്‍ച്ച കൂടുമായിരുന്നു
ശൈഖുനാ ശംസുല്‍ ഉലമ(റ) അവരില്‍ പ്രമുഖരാണ്
ശൈഖ് സ്വാലിഹ് മൗല(റ)
ആലുവായ് അബൂബക്കർ മുസ്ലിയാർ
(റ), കണിയാപുരം
അബ്ദുർറസാഖ് മസ്താൻ (റ),
ശൈഖുനാ ശംസുല്‍ ഉലമ(റ) പല കറാമത്തുകളും കാണിച്ചിട്ടുണ്ട് എന്നാല്‍ തന്റെ സിര്‍റ് പരസ്യമാകുന്നതിനെ തൊട്ട് ഭയന്നിരുന്നു.
ശൈഖുനായെ വിവരിക്കല്‍ അസാധ്യം..ലോക പണ്ഡിതര്‍ "ആലിമുല്‍ ആലം" എന്നു വിശേഷിപ്പിച്ചു, മക്കയിലെ ഇമാം മാലിക്കി (റ) അവിടുത്തെ വടിയില്‍
കൈ സ്പര്‍ശിക്കുന്ന ഭാഗം ചുംബിച്ചു ബറക്കത്തെടുത്തത് കണ്ട ദൃക്സാക്ഷികളുണ്ട്...അവരെയെല്ലാം മനസ്സിലാക്കി ആരാണ്
ശംസുല്‍ ഉലമ(റ) യെന്ന്...
മുത്ത് നബി صلي ﷲ عليه وسلمയുടെ കൂടെ മഹാനവര്‍കളോടൊപ്പം നാഥന്‍ നമ്മെയെല്ലാം ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ
ആമീന്‍ യാ റബ്ബല്‍ ആലമീന്‍..
ദുആ വസ്വിയ്യത്തോടെ,
ഷംജീദ്.എന്‍
"ബഹുമാനപ്പെട്ടവര്‍"
എന്ന് മാത്രമാണ് അപ്പോഴൊക്കെ ഉപയോഗിച്ച വാക്ക്.
സംസാരത്തിന്റെ സാഹചര്യത്തില്‍ നിന്നാണ് അത്
"ശംസുല്‍ ഉലമയെ" സംബന്ധിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.അത് അവര്‍ക്കുളള മഹബ്ബത്തിന്റെ ശക്തിയെയാണ് തെളിയിക്കുന്നത്.
ശൈഖുനാ ഉമര്‍ മുസ്ലിയാരും (നഃമ) വളരെയധികം ബഹുമാനിച്ച് കൊണ്ടേ പറഞ്ഞിരുന്നുളളൂ....
ഇവരെല്ലാംഹൃദയംകൊണ്ട് മനസ്സിലാക്കാന്‍ കഴിവുളള മഹാന്മാരാണ്.
അനുഭവങ്ങള്‍ പലതും
അതിന്ന് തെളിവാണ്.
ഇത്തരം മഹാന്മാരുടെ ഹൃദയത്തില്‍ ശംസുല്‍ ഉലമയ്ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം."
(സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ,പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ എഴുതിയ കുറിപ്പില്‍ നിന്ന്..)
ഇന്ന് യാതൊരു മഹത്വം കല്‍പ്പിക്കാതെ
മഹാനായ ശംസുല്‍ ഉലമ (റ) യുടെ പേര് വലിച്ചിഴക്കുന്നവര്‍ക്ക്,
"ഇ.കെ" എന്ന് യാതൊരു കൂസലുമില്ലാതെ പറഞ്ഞു നടക്കുന്നവര്‍ക്ക് ഈ എഴുത്ത് പുനര്‍വിചിന്തനം നടത്തുവാന്‍ ഉപകരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു
വിലായത്തിന്റെ പദവി ജനസമക്ഷത്ത് മറച്ച് വെച്ച ഔലിയ ആകുന്നു ശൈഖുനാ ശംസുല്‍ ഉലമ(റ) അതേ സമയംശൈഖുനായുടെ ശിഷ്യനാകുന്നു വലിയുല്ലാഹി സി.എം മടവൂര്‍ (റ) അവിടുന്ന് ജനങ്ങള്‍ക്ക് കറാമത്തുകള്‍ കാണിച്ച് കൊടുക്കുന്നു,
എന്നാല്‍ മനസ്സിലാക്കുക...പകല്‍ സമയം ജനങ്ങള്‍ക്കിടയിലും രാത്രി സമയങ്ങളില്‍ ഔലിയാക്കളുമായി ചര്‍ച്ച കൂടുമായിരുന്നു
ശൈഖുനാ ശംസുല്‍ ഉലമ(റ) അവരില്‍ പ്രമുഖരാണ്
ശൈഖ് സ്വാലിഹ് മൗല(റ)
ആലുവായ് അബൂബക്കർ മുസ്ലിയാർ
(റ), കണിയാപുരം
അബ്ദുർറസാഖ് മസ്താൻ (റ),
ശൈഖുനാ ശംസുല്‍ ഉലമ(റ) പല കറാമത്തുകളും കാണിച്ചിട്ടുണ്ട് എന്നാല്‍ തന്റെ സിര്‍റ് പരസ്യമാകുന്നതിനെ തൊട്ട് ഭയന്നിരുന്നു.
ശൈഖുനായെ വിവരിക്കല്‍ അസാധ്യം..ലോക പണ്ഡിതര്‍ "ആലിമുല്‍ ആലം" എന്നു വിശേഷിപ്പിച്ചു, മക്കയിലെ ഇമാം മാലിക്കി (റ) അവിടുത്തെ വടിയില്‍
കൈ സ്പര്‍ശിക്കുന്ന ഭാഗം ചുംബിച്ചു ബറക്കത്തെടുത്തത് കണ്ട ദൃക്സാക്ഷികളുണ്ട്...അവരെയെല്ലാം മനസ്സിലാക്കി ആരാണ്
ശംസുല്‍ ഉലമ(റ) യെന്ന്...
മുത്ത് നബി صلي ﷲ عليه وسلمയുടെ കൂടെ മഹാനവര്‍കളോടൊപ്പം നാഥന്‍ നമ്മെയെല്ലാം ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ
ആമീന്‍ യാ റബ്ബല്‍ ആലമീന്‍..
ദുആ വസ്വിയ്യത്തോടെ,
ഷംജീദ്.എന്‍
No comments:
Post a Comment