Wednesday, April 21, 2021

ഹറമെയ്ന്‍ ശരീഫ് രൂപകൽപന ചെയ്ത പ്രതിഭ



ഡോ.മുഹമ്മദ് കമാല്‍ ഇസ്മാഈല്‍

(1908-2008)

 ഈജിപ്ഷ്യൻ എഞ്ചിനീയറും വാസ്തുശില്പിയുമായിരുന്നു അദ്ദേഹം, പൊതുജനങ്ങളിൽ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിച്ച അദ്ധേഹത്തെ പലര്‍ക്കും അറിയില്ല.


 ഈജിപ്തിന്റെ ചരിത്രത്തിൽ ഹൈസ്കൂൾ (സർട്ടിഫിക്കറ്റ്) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യത്തെ റോയൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അതിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, മൂന്ന് ഡോക്ടറേറ്റ് ബിരുദം നേടുന്നതിനായി യൂറോപ്പിലേക്ക് അയച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഇസ്ലാമിക് വാസ്തുവിദ്യയിൽ.

 രാജാവിൽ നിന്ന് "നൈൽ" സ്കാർഫും "അയൺ" റാങ്കും നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഇദ്ദേഹമായിരുന്നു.


  മക്ക, മദീന (ഹറമെയ്ന്‍ ശരീഫ്) പള്ളി വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും അതിന്റെ പ്രവര്‍ത്തനവും ഏറ്റെടുത്ത ആദ്യത്തെ എഞ്ചിനീയറായിരുന്നു അദ്ദേഹം.

 ഫഹദ് രാജാവിന്റെയും ബിൻ ലാദൻ കമ്പനിയുടെയും ശ്രമങ്ങൾക്കിടയിലും എഞ്ചിനീയറിംഗ് ഡിസൈനിനും വാസ്തുവിദ്യാ മേൽനോട്ടത്തിനും പണം നൽകിയപ്പോള്‍ അദ്ധേഹം വാങ്ങിയില്ല.


 ദശലക്ഷക്കണക്കിന് രൂപ മടക്കിനൽകിയപ്പോൾ അദ്ദേഹം ബക്കർ ബിൻ ലാദനോട് പറഞ്ഞു:


 "രണ്ട് പുണ്യ പള്ളികളിലെ  എന്റെ ജോലിക്ക് എന്തിന് ഞാന്‍ പണം സ്വീകരിക്കണം  (ന്യായവിധി ദിവസം) ഞാൻ എങ്ങനെ അല്ലാഹുവിനെ അഭിമുഖീകരിക്കും?"


 44 വയസ്സുള്ളപ്പോൾ അദ്ദേഹം വിവാഹം കഴിച്ചു, മകനെ പ്രസവിക്കുകയും തുടര്‍ന്ന് ഭാര്യ മരണപ്പെടുകയും ചെയ്തു. അതിനുശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചില്ല. മരിക്കുന്നതുവരെ അല്ലാഹുവിനെ ആരാധിക്കുന്നതിൽ തന്റെ മുഴുവൻ സമയവും ചെലവഴിച്ചു.


സമൂഹമാധ്യമങ്ങളിലെ പ്രശസ്തി, പണം എന്നിവയിൽ നിന്നെല്ലാം വളരെ അകലെയായിരുന്നു അദ്ദേഹം.


 'ത്വവാഫ്' ചെയ്യുന്നവര്‍ക്കായി ഹറം പള്ളിയുടെ തറ മൂടാൻ ആഗ്രഹിച്ചതിനാൽ ഹറം ഷരീഫിന്റെ  മാർബിളിനെ സംബന്ധിച്ചും ഈ പ്രതിഭയില്‍  അതിശയകരമായ ഒരു കഥയുണ്ട്.  

പ്രത്യേകിച്ചു ചൂട് ആഗിരണം ചെയ്യാൻ കഴിയുന്ന, മാർബിൾ

 ഈ മാർബിൾ ഗ്രീസിലെ ഒരു ചെറിയ പർവതത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളു 

 അദ്ദേഹം ഗ്രീസിലേക്ക് പോയി, ഹറമിന് ആവശ്യമായത് വാങ്ങുന്ന കരാറില്‍ ഒപ്പിട്ടു.


 അദ്ദേഹം കരാർ ഒപ്പിട്ട് മടങ്ങി (മക്കയിലേക്ക്), വെള്ള മാർബിൾ വന്നു .  മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ തറയിൽ മാർബിൾ സ്ഥാപിക്കുന്നത് പൂർത്തിയായി.


 15 വർഷത്തിനുശേഷം മദീനയിലെ വിശുദ്ധ പള്ളിയിൽ സമാനമായ മാർബിൾ സ്ഥാപിക്കാൻ സൗഊദി സർക്കാർ ആവശ്യപ്പെട്ടു.


അദ്ധേഹം പറയുന്നു, 


"അതേ മാർബിൾ കൊണ്ട് റസൂലുളളാഹീ ﷺ തങ്ങളുടെ പളളിയിലും പൂര്‍ത്തീകരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടപ്പോൾ ഞാൻ വളരെ ആശയക്കുഴപ്പത്തിലായി, കാരണം ഈ തരത്തിലുള്ള മാർബിൾ ലഭിക്കാൻ ഭൂമിയിൽ ഒരിടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതായിരുന്നു ഗ്രീസ്, ഇതിനകം തന്നെ, പകുതി വാങ്ങിയിട്ടുണ്ടായിരുന്നു"


 ഗ്രീസിലെ അതേ കമ്പനിയിൽ പോയി സി‌ഇ‌ഒയെ കണ്ടുവെന്നും അവശേഷിക്കുന്ന അളവിനെക്കുറിച്ച് ചോദിച്ചുവെന്നും അദ്ധേഹം പറയുന്നു.


 15 വർഷം മുമ്പ് നിങ്ങൾ പോയ ഉടൻ തന്നെ ഇത് വിറ്റതായി സിഇഒ പറഞ്ഞു.അദ്ധേഹം  വളരെ സങ്കടപ്പെട്ടു.


 അദ്ധേഹം അവിടെ നിന്ന് പുറത്തുപോയി, അവരുടെ ഓഫീസ് വിടുമ്പോൾ, ഓഫീസ് സെക്രട്ടറിയെ കണ്ടു, മാർബിൾ അളവ് വാങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍  അവരോട്  അഭ്യർത്ഥിച്ചു.


 അത്തരം പഴയ രേഖകളിൽ നിന്ന് അറിയാൻ പ്രയാസമാണെന്ന് അവർ മറുപടി നൽകി.

 അദ്ധേഹത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന്, പഴയ റെക്കോർഡുകളിൽ തിരയാമെന്ന് അവര്‍ ഉറപ്പ് നല്‍കി, 


 ഓഫീസ് വിടുമ്പോൾ അദ്ധേഹം മനസ്സില്‍ ചിന്തിച്ചതായി പറഞ്ഞിരുന്നു,


"എന്തിനായിരിക്കും ഞാന്‍ ഇതന്വേഷിക്കുന്നത്..? ചിലപ്പോള്‍  എന്തെങ്കിലും അത്ഭുതം സംഭവിക്കുമായിരിക്കും..."


 അടുത്ത ദിവസം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, വാങ്ങിയവരുടെ  വിലാസം കണ്ടെത്തിയതായി അദ്ധേഹത്തിന് സെക്രട്ടറിയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു.

 വർഷങ്ങൾ കടന്നുപോയതിനാൽ വാങ്ങുന്നയാളുടെ വിലാസത്തിൽ ഞാൻ എന്തുചെയ്യും എന്ന് ചിന്തിച്ചുകൊണ്ട് അദ്ധേഹം  അവരുടെ ഓഫീസിലേക്ക് പോയി.


മാർബിൾ ബാക്കി വാങ്ങിയ കമ്പനിയുടെ വിലാസം സെക്രട്ടറി അദ്ധേഹത്തിന് കൊടുത്തു

 അതൊരു സൗഊദി കമ്പനിയാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ തന്റെ ഹൃദയം സന്തോഷത്താല്‍ ആഹ്ളാദിക്കകയായിരുന്നുവെന്ന് പിന്നീട് പറയുകയുണ്ടായി.


അതേ ദിവസം തന്നെ സഊദി അറേബ്യയിലേക്കെത്തിയ  അദ്ദേഹം നേരെ മാർബിൾ വാങ്ങിയ കമ്പനിയുടെ ഓഫീസിലേക്ക് പോയി ഡയറക്ടറെ,കണ്ടു, വർഷങ്ങൾക്ക് മുമ്പ് ഗ്രീസിൽ നിന്ന് വാങ്ങിയ മാർബിൾ ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് ചോദിച്ചു.


 അദ്ദേഹം പറഞ്ഞു, എനിക്ക് കൃത്യമായി ഓര്‍മ്മയില്ല .അദ്ദേഹം കമ്പനിയുടെ സ്റ്റോക്ക് റൂമുമായി ബന്ധപ്പെടുകയും ഗ്രീസിൽ നിന്നുള്ള വെളുത്ത മാർബിളിനെക്കുറിച്ച് ചോദിക്കുകയും  ലഭ്യമാണെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു;  അവരത് ഉപയോഗിച്ചിട്ടില്ലതാനും.


 Dr.മുഹമ്മദ്  കമാല്‍ ഇസ്മാഊല്‍ എന്നവര്‍ ഒരു കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി, മുഴുവൻ കഥയും കമ്പനിയുടെ ഉടമയ്ക്ക് വിശദീകരിച്ചു പറഞ്ഞു കൊടുത്തു.

 അദ്ധേഹം  ഉടമയ്ക്ക് ബ്ളാങ്ക് ചെക്ക് നൽകി, തുടര്‍ന്ന് ആവശ്യമുള്ള തുക എഴുതിയെടുക്കുവാന്‍  ആവശ്യപ്പെട്ടു.


 റസൂലുളളാഹീ ﷺ തങ്ങളുടെ പളളിയിലേക്കാണെന്ന്  ഉടമ അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഒരു റിയാലിനെ പോലും സ്വീകരിക്കില്ല.

 ഈ മാർബിൾ വാങ്ങാനും അത്  മറന്നുപോകാനും ഒരു പക്ഷെ അല്ലാഹു എന്നെ കാരണക്കാരനാക്കിയതാവാം

കാരണം ഇത്  മുത്ത് നബി ﷺ  തങ്ങളുടെ യുടെ പള്ളിക്ക് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.


 എഴുത്ത് : ഡോ.സഗ്ലുല്‍ അല്‍ നജ്ജാര്‍ (ഭൗമ ശാസ്ത്രജ്ഞന്‍)


വിവ: ഷംജീദ് ബിന്‍ നജീബ്


ഡോ.മുഹമ്മദ് കമാല്‍ ഇസ്മാഈല്‍ എന്നവരുടെ പ്രവര്‍ത്തനങ്ങളെ നാഥന്‍ സ്വീകരിക്കട്ടെ...സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ അനുഗ്രഹങ്ങള്‍ നല്‍കട്ടെ...മുത്ത് മുസ്ത്വഫാ ﷺ  തങ്ങളോടൊപ്പം നമ്മേയും അവരെയും ചേര്‍ത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...


امين يا رب العالمين


صلي الله علي محمد صلي الله عليه وسلم❤

Sunday, August 4, 2019

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه തങ്ങളെന്ന ഹൃദയപുഷ്പം

സെയ്യിദുനാ വഹബീബുനാ റസൂലുളളാഹീ صلي ﷲ عليه وسلم തങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായ ദിവസം മണ്ണും വിണ്ണും വിതുമ്പി, സ്ത്രീകളും പുരുഷന്മാരും കുട്ടികളും വാര്‍ത്ത കേട്ടതോടെ സെയ്യിദത്ത് ആയിശ ബിന്ത് അബൂബക്കര്‍  رضي ﷲ عنها ,മഹതിയുടെ വീട്ടിലേക്ക് ഒഴുകുകയാണ്

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه തങ്ങള്‍ വരികയാണ്, അവിടുന്ന് പൊട്ടിത്തെറിച്ചുപോവുകയാണ്..

"ആരെങ്കിലും എന്റെ ഹബീബ് صلي ﷲ عليه وسلم  മരണപ്പെട്ടുവെന്ന് പറഞ്ഞാല്‍ അവരുടെ കൈയ്യും കാലും ഛേദിക്കും അവരോട് എന്റെ വാളായിരിക്കും മറുപടി പറയുക, സെയ്യിദുനാ മൂസാ عليه السلام അല്ലാഹുവിനെ കാണാന്‍ പോയത് പോലെ ഹബീബ് صلي ﷲ عليه وسلم പോയതാണ് അവിടുന്ന് മടങ്ങി വരും"

ഈ അവസ്ഥയില്‍ അല്ലാഹു ധൈര്യം കൊടുത്തത് സെയ്യിദുനാ അബൂബക്കര്‍ സ്വിദ്ധീഖ് رضي ﷲ عنه തങ്ങള്‍ക്കാണ്..

"യാ.....ഉമര്‍..."

അവിടുന്ന് ഈ ആയത്ത് ഓതി

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا ۗ وَسَيَجْزِي اللَّـهُ الشَّاكِرِين

മുഹമ്മദ് നബി അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണ്; പല ദൂതന്മാരും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. നബി മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പിന്തിരിയുകയാണോ നിങ്ങള്‍?! ആരെങ്കിലും പുറകോട്ടു പോകുന്നുവെങ്കില്‍ അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവന്നാകില്ല. കൃതജ്ഞര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്َ

സെയ്യിദുനാ ഉമര്‍ ബിന്‍ ഖത്വാബ് തങ്ങള്‍ رضي ﷲعنه അവിടുന്ന് പൊട്ടിക്കരഞ്ഞ് പോയി, അവിടുത്തെ കണ്ണുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി കൊണ്ടേയിരുന്നു....

സ്നേഹം കൊണ്ട് വിപ്ളവം തീര്‍ത്ത നേതാവ്...ഇന്ന് പരിശുദ്ധ മദീനമുനവ്വറയില്‍ മുത്ത് ഹബീബിന്റ  صلي ﷲ عليه وسلم  ചാരെ അന്ത്യവിശ്രമം കൊളളുന്നു..

ലോകം കണ്ട ധീരനും നീതിമാനുമായ ഭരണാധികാരി ,ഇഷ്ക്കിന്റെ ലോകമില്‍ ഹബീബിനെ صلي ﷲ عليه  وسلم പ്രണയിച്ച് അവിടുത്തേക്ക് സര്‍വ്വവും സമര്‍പ്പിച്ച നമ്മുടെ  നേതാവ് സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه

الصلاۃ والسلام عليك يا حبيب ﷲ صلي ﷲ عليه وسلم
السلام عليك يا سيدنا ابي بكر رضي ﷲ عنه
السلام عليك يا سيدنا   عمر الفاروق رضي ﷲ عنه
ألسلام عليك يا عثمان بن عفان رضي ﷲ عنه
السلام عليك يا مولي علي بن ابي طالب كرم ﷲ وجهه

صلي  ﷲ علي سيدنا محمد صلي ﷲ عليه وسلم

-ഷംജീദ് ബിന്‍ നജീബ്

Friday, November 30, 2018

കണ്ണീരുണങ്ങാത്ത കര്‍ബല


കർബലയുടെ അന്തരീക്ഷം ഇപ്പോഴും ശോകമൂകമാണ്.
ആ മണ്ണിൽ വീണ കണ്ണീരിന്റെ നനവുകൾ ഇപ്പോഴും വറ്റിയിട്ടില്ല.
കർബലയുടെ ഭൂമിയെ ചോരയുടുപ്പിച്ച രക്തകണങ്ങൾ ഉണങ്ങാതെ കിടക്കുകയാണ്...
കർബല ഇസ്ലാമിക ചരിത്രത്തിലെ ദുരന്ത പൂർണ്ണമായ ഒരു അദ്ധ്യായം തീർത്തിരിക്കുന്നു.
കർബലയുടെ പൊടിമണ്ണിൽ ഉരുണ്ടു വീണത് പുണ്യ ഹബീബിന്റെ (സ) പ്രിയ പൗത്രൻ ഹുസൈൻ (റ)ൻറെയും കുടുംബാംഗങ്ങളുടെയും അടക്കം നൂറ്റി അറുപത്തിഒമ്പതോളം ആളുകളുടെ ശിരസ്സുകളും ശരീരങ്ങളുമായിരുന്നു.
രോദനമടങ്ങാത്ത കർബലയിൽ നിന്ന് അടിച്ചു വീശുന്ന കാറ്റിൽ ഇപ്പോഴും ഉയരുന്നത് പിഞ്ചുമക്കളുടെ രോദനമാണ്.
ഹിജ്റ അറുപത്.യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി മുആവിയ (റ) മകനായ യസീദിനെ ഭരണം ഏൽപ്പിക്കുന്നു.ഖിലാഫത്ത് ഒഴിവാക്കി രാജവാഴ്ച ഭരണം ഏറ്റെടുത്തത് മുസ്ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്നു അലിക്കു (റ) (നബിയുടെ പുത്രി ഫാത്വിമയുടെ പുത്രൻ) കൂഫാനിവാസികൾ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാൻ അവർ ഹുസൈൻ(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീർഘമായ കത്തിടപാടുകൾക്കുശേഷം ബൈഅത്തു സ്വീകരിക്കാൻ തന്റെ പ്രതിനിധിയായി മുസ്ലിമുബ്നു ഉഖൈലിനെ (റ)  അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്ലിമിൽനിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹുസൈൻ (റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എൺപതുപേർ വരുന്ന സംഘവുമായി മക്കയിൽനിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളിൽ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തെങ്കിലും ഇമാം ഹുസൈൻ (റ) പിന്മാറിയില്ല.
കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിർദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവർണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാർ ഇമാം ഹുസൈനു (റ)  നൽകിയ പിന്തുണ പിൻവലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ  (റ) പിടികൂടാൻ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാൾ മുസ്ലിമിനെ (റ)  ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ (റ)  മരണവാർത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈൻ (റ)  മക്കയിലേക്കുതന്നെ മടങ്ങിപ്പോകാൻ ഒരുങ്ങി. എന്നാൽ വധിക്കപ്പെട്ട മുസ്ലിമിന്റെ (റ)  കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടർന്നു.
ഹുസൈനും (റ)  സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കർബല’ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്നും അവർക്കാവശ്യമില്ലെങ്കിൽ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈൻ (റ)  അവരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കൽപനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോൾ ഹുസൈൻ (റ)  ഇപ്രകാരം പറഞ്ഞു: “ഒന്നുകിൽ യസീദിനെ ചെന്നു കാണാൻ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു കൊള്ളാം. അല്ലെങ്കിൽ മടങ്ങിപ്പോകാനോ അതിർത്തിയിലേക്കുപോയി ദൈവമാർഗത്തിൽ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”
പക്ഷേ, ഹുസൈന്റെ (റ)  ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവർ നിർബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ (റ)  പുത്രൻ ധീരനായ ഹുസൈൻ ബിൻ അലി(റ) ജീവൻ നൽകി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നിൽ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാർ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ഹുസൈന്റെ (റ)  പുത്രൻ ബാലനായ സൈനുൽ ആബിദീനും (റ)  സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ (റ)  അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസിൽ യസീദിന്റെ അടുക്കലേക്കയച്ചു.
മുഹർറം 10-ന് അഹ്‌ലുബൈത്തിലെ പ്രമുഖരായ ഓരോ വ്യക്തിയേയും ഛിന്നഭിന്നമാക്കുന്ന കാഴ്ച ലോകം നെടുവീർപ്പോടെ കണ്ടുനിന്നു. ഹുസൈൻ(റ) ന്റെ പുത്രൻ അലി അക്ബറുബ്‌നു ഹുസൈൻ(റ) രക്തസാക്ഷിത്വം വരിക്കുന്നത് കണ്ട് സൈനബ് (റ)'യാ അഖാഹ്' എന്നാർത്തുവിളിച്ചുകൊണ്ട് തമ്പിൽനിന്ന് പുറത്തേക്ക് ചാടി. ചോരയിൽ കുതിർന്ന ആ മൃതശരീരം കെട്ടിപിടിച്ച് അവർ ആർത്തുകരഞ്ഞു. ഹസ്രത്ത് ഹുസൈൻ (റ) സഹോദരിയെ പിടിച്ച് ടെന്റിനകത്തേക്ക് കൊണ്ടുപോയി. തുടർന്ന് ചേതനയറ്റ മകന്റെ ശരീരം അദ്ദേഹം ചുമന്നുകൊണ്ട് ടെന്റിലെത്തിച്ചു.
അപ്പോൾ സൈനബ് (റ) തന്റെ ചെറുമക്കളായ മുഹമ്മദിനേയും (റ)ഔനിനേയും(റ) യുദ്ധക്കളത്തിലേക്കയക്കാൻ സഹോദരൻ ഹുസൈൻ (റ)യോട് സമ്മതം ചോദിച്ചു. അദ്ദേഹം അതിനനുവദിച്ചില്ല. എന്നാൽ സൈനബ് (റ) വീണ്ടും വീണ്ടും നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. സൈനബ്ബ്‌നു അലിയുടെ മക്കളാകട്ടെ, ഒരു കളിക്കളത്തിലേക്കെന്നോണം യുദ്ധക്കളത്തിലേക്ക് പോകാൻ തിടുക്കം കാട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും കിരാതരായ ഭരണകൂട ഭീകരൻമാർ ആ കുഞ്ഞുങ്ങളെ റാഞ്ചിക്കഴിഞ്ഞിരുന്നു.
കൊല്ലപ്പെട്ടവരുടെ പാവനമായ മൃതശരീരങ്ങൾ യുദ്ധക്കളത്തിൽ ഇട്ടേച്ച് ശത്രുപക്ഷം പിൻമാറി. ഈ കാഴ്ച കണ്ടപ്പോൾ സൈനബിന് (റ) സഹിച്ചില്ല.  കർബലാ ദുരന്തം അറിഞ്ഞ് കൂഫക്കാർ അവിടെ തടിച്ചുകൂടി. അവരെ നോക്കി സൈനബ് (റ) പ്രഖ്യാപിച്ചു: ''ജനങ്ങളേ ലജ്ജിക്കുക, മുഹമ്മദ് നബി (സ)തിരുമേനിയുടെ പ്രിയപ്പെട്ട പേരമക്കളാണ് ഈ രണാങ്കണത്തിൽ കിടക്കുന്നത്.'' തുടർന്ന് കൂഫക്കാരുടെ ആ വലിയ സംഘത്തെ നോക്കി സൈനബ്(റ) ചില അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞു: ''കൂഫക്കാരെ, വഞ്ചകരെ, കരാർ വഞ്ചകരെ, നിങ്ങളുടെ കണ്ണുകളിൽ കണ്ണീർ ഒരിക്കലും വറ്റാതിരിക്കട്ടെ. സ്വയം നൂൽ നൂറ്റിട്ട് പിന്നീട് അതുടച്ച് കളഞ്ഞവരെ പോലെയാണ് നിങ്ങൾ. നിങ്ങളുടെ ഹൃദയങ്ങളെ നൈതികത തൊട്ടുതീണ്ടിയിട്ടില്ല. നിങ്ങൾ എന്റെ സഹോദരനെ വിളിച്ചുവരുത്തി ബൈഅത്ത് ചെയ്തിട്ട് വഞ്ചിച്ചു. നിങ്ങളുടെ സ്‌നേഹം കേവലം കാപട്യം മാത്രം. ചതിയും വഞ്ചനയും നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്തിരിക്കുന്നു. ക്രൂരത നിങ്ങളിൽ മൂടപ്പെട്ടിരിക്കുന്നു.''
ഈ സംഭവത്തിന് രണ്ടാം നാൾ കൂഫയിലെ ഗവർണർ ഉബൈദുല്ലാഹിബ്‌നു സിയാദ് ദർബാർ വിളിച്ചു ചേർത്തു. തടവുകാരാക്കപ്പെട്ട നബികുടുംബത്തെ അയാളുടെ മുമ്പിൽ ഹാജരാക്കി. തികച്ചും മുറിവേറ്റ ഹൃദയത്തോടെയായിരുന്നു ഹസ്രത്ത് സൈനബിന്റെ (റ)നിൽപ്.
ഇബ്‌നു സിയാദ് ചോദിച്ചു: ''ഈ സ്ത്രീ ആരാണ്?''
ഒരു അടിമ സ്ത്രീ പറഞ്ഞു: '' സൈനബ് ബിൻത് അലി.''
ഇബ്‌നുസിയാദിന്റെ ആഹ്ലാദപ്രകടനം ഹസ്രത്ത് സൈനബിന്റെ (റ) മനസ്സിൽ രോഷാഗ്നി പടർത്തി. കർബലയിൽ വീണുടഞ്ഞ അവരുടെ വേദനിക്കുന്ന ഹൃത്തടം ഒന്നുകൂടെ പിടഞ്ഞു. അയാൾ ഹസ്രത്ത് സൈനുൽ ആബിദിനെ (റ) നോക്കി ചോദിച്ചു: ''കുട്ടി നീ ഏതാ?!'' മറുപടി വന്നു: ''അലിയ്യുബ്‌നു ഹുസൈൻ (റ)(ഹുസൈന്റെ മകൻ അലി).''
ഉടനെ അംറബ്‌നു സിയാദിനോട് ഇബ്‌നുസിയാദ് ചോദിച്ചു: ''ഇവനെ എന്തുകൊണ്ട് ബാക്കിവച്ചു?''''രോഗിയായതിനാൽ.''
അവനെ എന്റെ മുമ്പിലിട്ട് കൊന്നേക്ക്.''ഇബ്‌നു സിയാദിന്റെ കരാളമനസ്സ് അപ്പോഴും തപിക്കുകയായിരുന്നു. ''ഇബ്‌നുസിയാദ്! ഇനിയും ഞങ്ങളുടെ രക്തം കുടിച്ചത് നിനക്ക് മതിയായില്ലെ. ഈ പാവം കുട്ടിയെ യമപുരിക്കയക്കണമെങ്കിൽ എന്നെ കൂടി കൊല്ല്!'' സൈനബ് (റ)പൊട്ടിത്തെറിച്ചു. അവർ സൈനുൽ ആബിദിനെ (റ)അണച്ചുപിടിച്ചു.
മറ്റെന്തോ ചിന്തിച്ചിട്ടെന്നോണം കുട്ടിയെ അവരോടൊപ്പം വിട്ടേക്കാൻ അയാൾ ആജ്ഞാപിച്ചു.
ഇമാം ഹുസൈന്റെ (റ) തിരുശിരസ്സ് യസീദിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ ആ രംഗം കണ്ടുനിൽക്കാനാവാതെ നബികുടുംബത്തിലെ സ്ത്രീകൾ വിങ്ങിപ്പൊട്ടി. ശോകമൂകമായ ഹസ്രത്ത് സൈനബ് (റ) സ്വസഹോദരന്റെ ചേതനയറ്റ തിരുശിരസ്സിനെ നോക്കി വിലപിച്ചു. ഹൃദയഭേദകമായ സൈനബിന്റെ (റ) ഈ തുടക്കം കണ്ടപ്പോൾ യസീദ് ഇടപെട്ടു. ''ഈ സ്ത്രീ ഏതാണ്''?
''ഹുസൈനും കൂട്ടുകാരും മരിച്ചിട്ടില്ല. അവർ അവരുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നു. അത് മതി അവർക്ക്. നീതിമാനായ ദൈവം തമ്പുരാൻ നബികുടുംബത്തിലെ മക്കളോടും കൂട്ടുകാരോടും അക്രമം ചെയ്തവരെ കഠിനകഠോരമായി വിചാരണചെയ്യും. പടച്ചതമ്പുരാന്റെ മുമ്പിൽ ഞങ്ങൾ ആവലാതികളും പരാതികളും സമർപ്പിക്കുന്നു.'' ഹൈദറെ കർറാറിന്റെ പുത്രിയുടെ സിംഹഗർജ്ജനം കേട്ട് യസീദും തന്റെ സഭക്കാരും തരിച്ചിരുന്നുപോയി. യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂൽ തിരുമേനിയുടെ (സ) കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാൽ ആളുകൾ തനിക്കെതിരെ തിരിയുമോ എന്നയാൾ ഭയപ്പെട്ടു. അയാൾ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തപുരത്ത് താമസിപ്പിക്കാൻ പ്രത്യേകം  ഏർപ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഹസ്രത്ത്‌ നുഅ്മാനുബ്‌നു ബഷീർ അൻസാരിയുടെ (റ)കൂടെ സൈനബിനെയും (റ)കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോൾ ഹസ്രത്ത് സൈനബ് (റ) പ്രസ്താവിച്ചു: ''ഒട്ടകക്കട്ടിലിൽ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ.''
എന്നാൽ നുഅ്മാനുബ്‌നു ബഷീർ പരമാവധി കാരുണ്യത്തോടെയാണ് ആ മർദ്ദിതസംഘത്തോട് പെരുമാറിയത്. യാത്രയിലുടനീളം അവർക്ക് പ്രശ്‌നങ്ങളൊന്നും വരാതിരിക്കാൻ അദ്ദേഹം ആവത് ശ്രമിച്ചു.
ശരണമേതുമില്ലാതെ താനനുഭവിച്ച വേദനകളും നേരിട്ട ദുരന്തങ്ങളും കാരണമായി സൈനബിന്റെ (റ) ഹൃദയം പൊട്ടിത്തകർന്നിരുന്നു. കർബലയിൽനിന്ന് മടങ്ങിയതിൽ പിന്നെ ആരും അവരുടെ വദനത്തിൽ ചിരിപരന്ന് കണ്ടിട്ടില്ല.
കർബല പലതും നമ്മെ ഓർമ്മപ്പെടുത്തുകയാണ്...
യസീദ്മാർ അവരുടെ ആവനാഴിയിൽ അമ്പ് രാകികൊണ്ടിരിക്കുന്നു.
കർബലയിലെ രക്ത സാക്ഷിത്വം നമ്മുടെ വിശ്വാസങ്ങൾക്ക് കരുത്തേകട്ടെ....

(വിവരങ്ങള്‍ക്ക് കടപ്പാട് )

Friday, November 16, 2018

ഇഷ്ക്കിന്റെ വസന്തം:ഖസ്വീദത്തുല്‍ ബുര്‍ദാഅ്‌


അത്ഭുതമാണീ ഖസ്വീദത്തുല്‍ ബുര്‍ദ,
ഇതു പോലെ ഒരു പ്രകീര്‍ത്തന കാവ്യം ഇല്ല തന്നെ...

നെഞ്ച് തകര്‍ന്നു എഴുതിയ മഹാനായ
ആശിക്കീങ്ങളുടെ നേതാവ്, ആശിക്കുര്‍റസൂല്‍  ഇമാമുനാ ശറഫുദ്ധീന്‍ അബൂഅബ്ദുല്ലാഹ് മുഹമ്മദ് ബൂസ്വൂരി (റ)

ആത്മാവില്‍ ഉറങ്ങുന്ന
അനുരാഗിയെ പോലും തട്ടിയുണര്‍ത്തുന്ന മഹാപ്രപഞ്ചം.

മഹാനവര്‍കള്‍ക്ക് ഒരു അസുഖം ബാധിക്കുകയും ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാതെ വന്നു അങ്ങിനെ അവിടുത്തെ പ്രകീര്‍ത്തനം രചന ആരംഭിച്ചു, അങ്ങിനെ ആ അസുഖം ഭേദമാവുകയാണുണ്ടായത്
ഇതാണ് ചരിത്ര പശ്ചാത്തലം

ഓരോ വരികളുടെയും (10 അധ്യായങ്ങളിലായി 160 വരികള്‍)
അര്‍ത്ഥസാധ്യതയും
ക്രോഡീകരണവും
രചനാശൈലിയും
അത്ഭുതപ്പെടുത്തും വിധമാണ് ഇമാമവര്‍കള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്....

അനുരാഗം തുളുമ്പുന്ന
ഹൃത്തടത്തില്‍ നിന്നുളള
ആത്മീയാലാപനം.

മൗലായയുടെ ഈരടികള്‍ ചെന്നെത്താത്ത ഒരിടവും ഇന്നു ഭൂമിയിലില്ല..

നിഷ്കളങ്ക പ്രണയത്തിന്റെ പ്രതിഫലനമാണത്..

കാലചക്രത്തിന്റെ വേഗതയില്‍  മഹബ്ബത്തിന്റെ സൗരഭ്യം പാരില്‍ വിതറുവാന്‍,അഷ്ടദിക്കുകളില്‍  മൗലായ ഉയരുമ്പോഴും
അന്ന്, ബൂസൂരില്‍  തേങ്ങിയ  ഹൃത്തടത്തിന്റെ മനോവേദന  അറിഞ്ഞു പ്രേമഭാജനം തന്നെ തഴുകിയെങ്കില്‍..

അനശ്വരമായ ഈ മഹാ പ്രപഞ്ചത്തിലേക്ക് നമുക്ക് പോകണം..

ആവോളം ആ സ്നേഹക്കടലില്‍ നീന്തിത്തുടിക്കണം...

സ്നേഹമഴയാണ് ബുര്‍ദാഅ്

പ്രയാസങ്ങള്‍ക്ക് പരിഹാരമാണ് ബുര്‍ദാഅ്

ബൂസൂറിന്റെ മണ്ണില്‍ നിന്നും ലോകത്തേക്ക്
പകര്‍ന്ന ജ്വലിക്കുന്ന പ്രണയത്തിന്റെ പൊന്‍ പ്രകാശംഇന്നും അനുരാഗികള്‍ക്ക് വഴി കാട്ടുന്നു..

"കണ്ണുകള്‍ക്ക് എന്തുപറ്റി ? നിർത്താൻ പറഞ്ഞിട്ടും കരയുകയാണല്ലോ!! ഹൃദയത്തിന് എന്ത് സംഭവിച്ചു ?! ഉണരാന്‍ പറഞ്ഞിട്ടും പരിഭ്രമിക്കുകയാണല്ലോ!!

തപിക്കുന്ന ഹൃദയവും ഒഴുകുന്ന കണ്ണുനീരും ഉണ്ടായിരിക്കെ പ്രേമം ജനദൃഷ്ടിയിൽ പെടില്ലെന്ന് കമിതാവ് കരുതുന്നുവോ?"

                  (ബുര്‍ദ)
പ്രേമഭാജനം ഹൃത്തിലായാല്‍
പിന്നെ..മൊഴിയുന്നതും
ചിന്തിക്കുന്നതുംഎല്ലാമെല്ലാം ആ  മധുര സ്മരണയിലാണ്...

ആത്മാവില്‍ ലഹരിയായി ലയിച്ച് ചേരുന്ന അനുഭൂതി
അനുഭവിക്കുകയല്ലാതെ വിവരിക്കല്‍ അസാധ്യം ..!!!

തീക്ഷണമായ പ്രണയത്തിന് നിഷ്കളങ്കതയുണ്ടാകും..

തൂലികയില്‍ വിരിയുന്ന പ്രണയ പുഷ്പങ്ങളാല്‍ പ്രേമഭാജനത്തെ ആലിംഗനം ചെയ്യുകയെന്നത് വീര്‍പ്പു മുട്ടുന്ന കാമുകഹൃദയത്തിന്റെ പ്രകടമായ പെരുമാറ്റമാണ്.

ആത്മീയ നിര്‍വൃതിയോടൊപ്പം
ഇലാഹീയായ സ്മരണകള്‍ മനമില്‍
നിലനില്‍ക്കാനും
ബുര്‍ദ വിശ്വാസിയെ പ്രാപ്തമാക്കുന്നു.

അശ്ളീലമിത്തുകള്‍ മാത്രമായി ലഹരികള്‍
നിയന്ത്രിച്ച കവികള്‍
പ്രണയത്തെ പറഞ്ഞപ്പോള്‍ വിശുദ്ധ പ്രണയത്തിന്റെ ഉപാസകനായി  ലോകത്ത് വിപ്ളവം
സൃഷ്ടിച്ച് മഹാനായ
പ്രണയിനിയായി മാറുകയായിരുന്നു
ഇമാം ബൂസുരി (റ)

ആത്മീയമായ അനുഭൂതിയും അദബും കാത്തുസൂക്ഷിക്കണം കാരണം ഇതിന്റെ പൂര്‍ത്തീകരണത്തില്‍ തിരുസാന്നിദ്ധ്യമുണ്ട്
صلي ﷲ عليه وسلم

അവിടുത്തെ അനുരാഗികള്‍ക്കുളള ഊര്‍ജ്ജമാണ് പരിശുദ്ധ ഖസ്വീദത്തുല്‍ ബുര്‍ദാഅ്, അത് കേവലം ആസ്വാദനമല്ല,
വളരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതാണ്

ചൊല്ലുന്ന സമയം വുളൂഅ് ഉണ്ടാവലും
മനസ്സ് ഇഷ്ക്കിന്റെ നിറവിലായിരിക്കലും
ഉത്തമമാണ്


നമുക്ക് മനം നിറയെ
ഉച്ചത്തില്‍ പാടാം

"മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ...അലാ ഹബീബിക്ക ഖയ്ര്‍ ലില്‍ ഖല്‍ക്കി കുല്ലി ഹിമി.."
നമുക്കും പറക്കാം..
അനുരാഗത്തിന്റെ
ആത്മീയ നിര്‍വൃതിയീലേക്ക്..

മദീനപൂവനിയില്‍ മധുതേടി...
തേടി... അലയാന്‍...

-ഷംജീദ് .എന്‍

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم


ഇമാമുനാ ബൂസ്വുരി (റ)വിന്റെ മഖ്ബറ-അലക്സാന്‍ഡ്രിയ-ഈജിപ്ത്


Wednesday, November 14, 2018

പരിശുദ്ധ മഖാമുകള്‍





الجنۃ المعلاۃ والجنۃ البقيع
ജനത്തുല്‍ ബഖീഉം ജന്നത്തുല്‍ മുഅല്ലയും
===================================
പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലും പരിശുദ്ധ മദീനയിലെ ജനത്തുല്‍ ബഖീഇലും അനേകം മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊളളുന്നു

പരിശുദ്ധ റസൂല്‍ صلي ﷲ عليه وسلم തങ്ങളുടെ ഭാര്യമാര്‍, സന്താനങ്ങള്‍,സ്വഹാബീ ശ്രേഷ്ഠര്‍ തുടങ്ങി അനേകം മഹത്തുക്കള്‍

പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശം പകര്‍ന്ന നാടാണല്ലോ മക്കയും മദീനയും പലരും ചോദിക്കുന്ന ചോദ്യം എന്തു കൊണ്ടാണ് ഈ രണ്ടിടത്തും ആരുടെയും ഖബ്ര്‍ കെട്ടിപ്പൊക്കി സംരക്ഷിച്ച് കാണുന്നില്ല..

ഇവിടെയാണ് ചരിത്രം പഠിക്കേണ്ടത്

എന്താണ് അവിടെ ഖുബ്ബകളോ മഖ്ബറകളോ കാണാത്തത്, കാരണം ഇബ്നു അബ്ദുല്‍ വഹാബ് നജ്ദി യുടെ ആശയം സഊദ് രാജാവ്  നടപ്പിലാക്കിയതാകുന്നു, ഇബ്നു അബ്ദുല്‍ വഹാബ് ഇബ്നു തൈമിയ്യയില്‍  നിന്നും ഈ ആശയത്തെ കടപ്പെടുത്തു അഥവാ വഹാബിസം /മുജാഹിദ് , ഇതേ ആശയം തന്നെ ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ പുത്തന്‍ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നു

സഊദ് രാജാവിന്റെ  കൈയ്യില്‍ ഭരണം ലഭിച്ചപ്പോള്‍ ഇബ്നു അബ്ദുല്‍ വഹാബും ചേര്‍ന്നു കൊണ്ട് ജന്നത്തുല്‍ മുഅല്ലയിലെയും ജന്നത്തുല്‍ ബഖീഇലെയും പരിശുദ്ധ ഖബ്ര്‍ ശരീഫുകളില്‍ മുന്‍ഗാമികള്‍ ഉണ്ടാക്കിയിരുന്ന എടുപ്പുകളും ഖുബ്ബകളും മഖ്ബറകളും തകര്‍ക്കുകയും നിരപ്പാക്കുകയുമാണ് ചെയ്തത്

(ഈ വിഷയം പിന്നീട് വിശദമായി കുറിക്കാം)

ഇവിടെ ജന്നത്തുല്‍ ബഖീഇലെയും ജന്നത്തുല്‍ മുഅല്ലയിലെയും തകര്‍ക്കുന്നതിന് മുമ്പുളള ചില ചിത്രങ്ങള്‍ സത്യാന്വേഷികള്‍ക്ക്  മുന്നില്‍ സമര്‍പ്പിക്കുന്നു

ഈ രണ്ട് സ്ഥലങ്ങളിലും പരിശുദ്ധ ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളും അഹ്ലുബൈത്തും സ്വഹാബത്തും رضي ﷲ عنهم അന്ത്യവിശ്രമം കൊളളുന്നു

സെയ്യിദുനാ അബ്ദുല്‍ മുത്വലിബ്
 رضي ﷲ عنه
(മുഅല്ല)

 സെയ്യിദത്ത് ഹലീമത്തുസ്സഅ്ദിയ്യ رضي الله عنها (ബഖീഅ്)

സെയ്യിദുനാ അലി رضي الله عنه വിന്റെ മാതാവ് സെയ്യിദത്ത് ഫാത്വിമ ബിന്‍ത് അസദ് رضي الله عنها (ബഖീഅ്)

സെയ്യിദ സ്വഫിയ്യ (റ)
സെയ്യിദ ആതിഖ (റ)
സെയ്യിദ അര്‍വ   (റ)
رضي الله عنهم

പരിശുദ്ധ സ്വഹാബത്ത്

സെയ്യിദുനാ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ് (റ)

സെയ്യിദുനാ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)

സെയ്യിദുനാ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ)

സെയ്യിദുനാ സഅ്ദ് ബിന്‍ അബീ വഖാസ്(റ)

സെയ്യിദുനാ അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ)

സെയ്യിദുനാ അബീ സഈദുല്‍ ഖുദ്രി(റ)

സെയ്യിദുനാ സഅ്ദ് ബിന്‍ മുആസ്(റ)

സെയ്യിദുനാ അഖീല്‍ ബിന്‍ അബീത്വാലിബ്(റ)

സെയ്യിദുനാ ജഅ്ഫര്‍ ബിന്‍ അബീത്വയ്യാര്‍ (റ)

സെയ്യിദുനാ സല്‍മാന്‍ ബിന്‍ ഹാരിസ്
رضي الله عنهم أجمعين

ജന്നത്തുല്‍ മുഅല്ലയിലെയും ജനത്തുല്‍ ബഖീഇലുമുളള ഉമ്മഹാത്തുല്‍ മുഅ്മിനീന്‍
==================================

സെയ്യിദത്ത് ഖദീജ ബിന്‍ത് ഖുവൈലിദ് (റ) (മുഅല്ല)

സെയ്യിദത്ത് ആയിശ ബിന്‍ത് സ്വിദ്ധീഖ് (റ)
(ബഖീഅ്)

സെയ്യിദത്ത് ഹഫ്സ ബിന്ത് ഉമര്‍ (റ)
(ബഖീഅ്)

സെയ്യിദത്ത് സൈനബ് ബിന്ത് ജഹ്ശ് (റ)
(ബഖീഅ്)

സെയ്യിദത്ത് സൈനബ് ബിന്‍ത് കുസൈമ(റ)
(ബഖീഅ്)

സെയ്യിദത്ത് ഉമ്മുസലമ (റ)
(ബഖീഅ്)

സെയ്യിദത്ത് ഉമ്മുഹബീബ(റ)
(ബഖീഅ്)

സെയ്യിദത്ത് സൗദ (റ)
(ബഖീഅ്)

സെയ്യിദത്ത് സ്വഫിയ്യ (റ)
(ബഖീഅ്)

സെയ്യിദത്ത് ജുവൈരിയ്യ (റ)
(ബഖീഅ്)
رضي الله عنهم و سلام الله عليهم

മുത്ത് നബിയുടെ صلي ﷲ عليه وسلم മക്കള്‍
(ബഖീഅ്)
===============================

സെയ്യിദത്ത് ഫാത്വിമ (റ)
സെയ്യിദത്ത് ഉമ്മുകുല്‍സും (റ)
സെയ്യിദത്ത് റുഖയ്യ (റ)
സെയ്യിദത്ത് സൈനബ് (റ)
സെയ്യിദുനാ ഇബ്രാഹീം (റ)
رضيﷲ عنهم

അഹ്ലുബൈത്ത്
(ബഖീഅ്)
===========================

സെയ്യിദുനാ ഇമാം ഹസന്‍ ബിന്‍ അലി (റ)
സെയ്യിദുനാ ഇമാം അലി ബിന്‍ ഹുസൈന്‍(റ)
സെയ്യിദുനാ ഇമാം മുഹമ്മദ് അല്‍ബാഖിര്‍(റ)
സെയ്യിദുനാ ഇമാം ജഅ്ഫറുസ്വാദിഖ് (റ)
رضي ﷲ عنهم

സെയ്യിദുനാ ഇമാം മാലിഖ് رصي ﷲ عنه

മഖാം ശരീഫുകളുടെ പ്ളാനുകളും തകര്‍ക്കപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങള്‍
====================================



















പരിശുദ്ധ ഇസ്ലാമിന്റെ ശിആറുകളെ നിന്ദിച്ചവരുടെ കൂട്ടത്തില്‍ പെട്ടുപോകരുത്
ജനങ്ങളെ വസ്വാസാക്കുന്നവരുടെ ചതിയെ തിരിച്ചറിയുക ,

പരിശുദ്ധ മഖ്ബറകള്‍ ഇസ്ലാമിന്റെ അടയാളങ്ങള്‍...

സസ്നേഹം
ഷംജീദ് .എന്‍

Monday, September 24, 2018

ഹൃദയങ്ങളെ തട്ടിയുണര്‍ത്തുന്ന പരിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌..




فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَان
(അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക?)

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുര്‍റഹ്മാനില്‍ നമുക്ക് കാണാന്‍ സാധിക്കും പലആവര്‍ത്തി ഈ ആയത്ത്..

പരമകാരുണ്യവാന്റെ ഏത് അനുഗ്രഹത്തെയും ഔദാര്യത്തെയുമാണ് നിഷേധിക്കാനാവുക..

അതെ...വിശുദ്ധ ഖുര്‍ആനിലെ സൂറത്തുര്‍റഹ്മാന്‍ നമ്മോട് പറയുന്നത്‌ ഹൃദയങ്ങളെ ഉണര്‍ത്താനാണ്..ഉറങ്ങുന്ന അല്ലെങ്കില്‍ ഉറക്കം നടിക്കുന്ന  മനുഷ്യ ഹൃദയങ്ങളെ ,

എത്ര മനോഹരമായാണ് ഈ സൂറത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നത്

ജിന്നുകളും മനുഷ്യരും  ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങളും കാരുണ്യവാനായ റബ്ബിന്റെ നിയന്ത്രണത്തിലാണ്.

ഒരില അനങ്ങുന്നുവെങ്കില്‍ കാരുണ്യവാനായ റബ്ബിന്റെ അറിവോടെയാണെന്ന തിരുവചനങ്ങള്‍ എത്രത്തോളം ഹൃദയങ്ങളെ സ്വാധീനിക്കുന്നു

അതെ......അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കാനാവുക..? 

സൂറത്തുര്‍റഹ്മാന്‍ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ കാരുണ്യവാനായ റബ്ബ് നമുക്ക് നല്‍കിയ അനുഗ്രങ്ങളെ കുറിച്ചും ഈ ഭൂമി ലോകത്തിന്റെ സംവിധാനങ്ങളെ കുറിച്ചും നന്‌മയോടെ ജീവിക്കുന്നവര്‍ക്കുളള സന്തോഷ വാര്‍ത്തയും സ്വര്‍ഗ്ഗീയ സുഖങ്ങളെ കുറിച്ചും നരകത്തിനെ കുറിച്ചുളള താക്കീതും
സര്‍വ്വവും അവന് വേണ്ടി സുജൂദിലാണെന്ന പരമ സത്യത്തെയും മനസ്സിലാക്കി തരുന്നു..

നോക്കൂ....എന്ത് സ്നേഹമാണ് ..എത്ര  മനോഹരമാണ്...ഒരു മാതാവ് തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിനുമപ്പുറം നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബ്..

നമ്മോട് സ്നേഹത്തോടെ ഉണര്‍ത്തുകയാണ് സൂറത്തുര്‍റഹ്മാന്‍..

ഒന്നുമില്ലായ്മയില്‍ നിന്നും നമ്മെ സൃഷ്ടിച്ചു
ഉമ്മയുടെ ഉദരത്തില്‍ നിന്നും ഭക്ഷിപ്പിച്ചു..
നോക്കൂ എത്ര സൂക്ഷ്മമായിട്ടാണീ സംവിധാനം..

പിന്നെയോ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും വിജയങ്ങള്‍ നേടിയപ്പോള്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അങ്ങിനെയങ്ങിനെ ..നോക്കൂ..നമ്മുടെ റബ്ബ് നമ്മുടെ എത്ര അടുത്താണ്..

പരാജയങ്ങളില്‍ പോലും എന്റെ റബ്ബുണ്ടല്ലേോ എനിക്ക് എന്നു പറയാന്‍ പോലും പകര്‍ന്ന ആ ഈമാനിക ചൈതന്യത്തിന്റെ ഉടമസ്ഥനായ കാരുണ്യവാന്‍  എത്ര അടുത്താണ്...

ശരീരത്തിന്റെ ഒരു രോമത്തിന് എത്ര സുജൂദ് ചെയ്യേണ്ടിവരും...കണ്ണിന്റെ കാഴ്ച...കേള്‍വി...കൈകാലുകള്‍...ബുദ്ധി...ആരോഗ്യം....അറിയൂ...നിന്നിലൂടെ നിന്റെ റബ്ബിനെ..

ഏത് സമയത്തും അല്‍ഹംദുലില്ലാഹ് പറയാന്‍ നമ്മുടെ ഹൃദയത്തെ പ്രാപ്തമാക്കണം, ഓരോ സെക്കന്റിലും ഉളളിലേക്കെടുക്കുന്ന ഓക്സിജനെ പറ്റി ചിന്തിച്ചിട്ടുണ്ടോ...ഇമവെട്ടുന്നതിനെക്കുറിച്ചും എല്ലുകള്‍ക്കിടയില്‍ ഭദ്രമാക്കി വെച്ച ഹൃദയത്തെക്കുറിച്ചും..തലയോട്ടിക്കുളളില്‍ ഒളിപ്പിച്ച് വെക്കുന്ന ബുദ്ധി കേന്ദ്രത്തെ...ഉടനീളം സഞ്ചരിക്കുന്ന ജീവനാഡിയും രക്തത്തെക്കുറിച്ചും...
യാ..റബ്ബ്..ഭൂലോകത്തെ മുഴുവന്‍ വൃക്ഷങ്ങള്‍ പേനയാക്കിയും സമുദ്രജലം മുഴുവന്‍ മഷിയാക്കിയാലും നിന്റെ പോരിശയും നീ ചെയ്ത് തന്ന അനുഗ്രവും ഔദാര്യവും  എഴുതിത്തീര്‍ക്കാനാവില്ലല്ലോ..

അല്ലാഹുവിന്റെ ഔദാര്യത്തെ നിഷേധിച്ചു കൊണ്ട് നന്ദി കെട്ടവരായി നാം ആയിക്കൂടാ..
നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബിന്റെ അനുസരണയുളള ദാസന്മാരായി ജീവിക്കണം.

ചിന്തിക്കണം..ഞാനനുഭവിക്കുന്ന എല്ലാ സുഖങ്ങളും ഞാന്‍ നേടിയതല്ല എല്ലാം എന്റെ റബ്ബിന്റെ ഔദാര്യവും അനുഗ്രഹവുമാണ്


മനോഹരമാണാ ജീവിതം..പിന്നെ എല്ലാ ചിന്തകളും പ്രവൃത്തികളും റബ്ബിന്റെ തൃപ്തിയില്‍..

നന്മയെ  മുന്‍തൂക്കം നല്‍കിയും
നിരോധിച്ചതിനെ നിരോധിച്ചും
ജീവിതം മുന്നോട്ട് പോകും

"എന്റെ റബ്ബുണ്ടല്ലോ എനിക്ക്"

സസ്നേഹം..
ഷംജീദ് .എന്‍



Saturday, September 15, 2018

ശമാഇലുത്തിര്‍മിദിയിലൂടെ മദീനയിലേക്ക്






മുത്ത് നബി صلي ﷲ عليه وسلم തങ്ങളെ
നമുക്ക് ഇത്ര വിശദമായി പറഞ്ഞു തരുന്നത്

ശമാഇലുത്തിര്‍മിദിയുടെ രചയിതാവ്

"അല്‍ഹാഫിസ് അബൂ ഈസാ മുഹമ്മദ് ബ്നു
ഈസബ്നിസൂറത്തി
തിര്‍മിദി(റ) "

(ഹിജ്റ 209-279)

സുല്ലമി എന്നത് ഗോത്രനാമമാണ്.ഈ ഗ്രാമം തര്‍മിദ് എന്ന
പട്ടണത്തിന്റെ ചുറ്റളവിനുളളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തിര്‍മിദി എന്ന പട്ടണത്തോട് ചേര്‍ത്ത് ഇമാംതിര്‍മിദി (റ) എന്ന അപരനാമത്താല്‍
അറിയപ്പെടുന്നു

ഇല്‍മിന്റെ നിറകുടമായിരുന്നു
മഹാനവര്‍കള്‍,
പ്രശസ്ഥരായ പലരും
ഇമാമവര്‍കളുടെ
ശിഷ്യന്മാരാണ്.

ഇല്‍മിന്റെ ദാഹത്താല്‍
ആദ്യം സ്വന്തം നാട്ടിലും പിന്നീട്

പരിശുദ്ധ ഹിജാസ്
മിസ്ര്‍, ശാം, കൂഫ
ബസ്വറ,ഖുറാസാന്‍
      ദാറുസ്സലാം,
        ബാഗ്ദാദ്

മുതലായ പ്രസിദ്ധ ആത്മീയ വിജ്ഞാന
സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തു.
ഈ യാത്രയില്‍  പ്രമുഖരായ ഹദീസ് പണ്ഠിതരില്‍ നിന്ന് ഹദീസിന്റെ ഇല്‍മ് കരസ്ഥമാക്കി.

ഇമാംബുഖാരി (റ)

ഇമാം മുസ്ലിം (റ)

ഇമാം അബൂദാവൂദ്(റ)

അഹ്മദ് ബ്നു മനീഅ് (റ)

തുടങിയ മഹാന്മാരാണ് അവിടുത്തെ ഹദീസ് ശൈഖന്മാരില്‍ പ്രധാനികള്‍

രചനകള്‍
...................

ജാമിഉത്തിര്‍മിദി

ശമാഇലുത്തിര്‍മിദി

കിത്താബുല്‍ ഇലലിസ്സഗീര്

കിത്താബുല്‍ അസ്മാഉ വല്‍കുനാ

കിത്താബുല്‍ ഇലലില്‍ കബീര്‍

കിത്താബുസ്സുഹ്ദ്

അത്താരീഖ്

അസ്മാഉസ്സഹാബ

കിത്താബ് ഫില്‍ അസാസില്‍ മവ്ഖൂഫ

ഇവയില്‍ ആദ്യത്തെ
നാല് കിത്താബ് ഇന്നും
വളരെയധികംപ്രസിദ്ധവും പഠിപ്പിക്കപ്പെടുകയും
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാഠ്യവിഷയങ്ങളുമാകുന്നു..

വഫാത്ത്
============
ഹിജ്റ  279   റജബ് 13
തിങ്കളാഴ്ച്ച  രാത്രി
തിര്‍മിദ് എന്ന സ്ഥലത്ത്
അവിടുന്ന് ആകെ 70
വര്‍ഷം ജീവിച്ചു...

യാ..അല്ലാഹ്..
മഹാനവര്‍കളുടെ
ദറജ ഉയര്‍ത്തേണമേ..

അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തൗഫീക്ക് നല്‍കേണമേ.

മഹാനവര്‍കളുടെ
ബറക്കത്ത് ഞങ്ങളുടെ
ഖല്‍ബുകളില്‍
മുത്ത് നബിصلي ﷲ عليه وسلم യോടുളള മഹബ്ബത്ത്
വര്‍ദ്ധിപ്പിക്കേണമേ....

ആമീന്‍..യാ..റബ്ബല്‍
ആലമീന്‍

നിങളുടെ  ദുആകളില്‍  ഈ വിനീതനും ഒരു സ്ഥാനം നല്‍കണമെന്ന്
വസ്വിയ്യത്ത് ചെയ്യുന്നു
സ്നേഹത്തോടെ,
ഷംജീദ് .എന്‍