Friday, August 31, 2018

സ്വലാത്തിന്റെ മഹത്വം





പ്രഗല്‍ഭ പണ്ഡിതന്‍ അലിയ്യ് ഹറാസിം (റ) ഉദ്ധരിച്ചതായി അബുല്‍ അബ്ബാസുത്തീജമനീ (റ) പറയുന്നു:"
ദോഷങ്ങളില്‍ മുഴുകിയ ഒരാള്‍ക്ക്‌  ഖുര്‍ആനിനേക്കാള്‍ പുണ്യം സ്വലാത്തിനാണെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

ശാരീരിക ശുദ്ധിയും ആത്മ സ്ഫുടതയും കൈവരിക്കുന്നതിന് പുറമേ ആന്തരിക മര്യാദയും വിശിഷ്ട സ്വഭാവവും പാലിക്കപ്പെടാതെ ഖുര്‍ആനുമായി ബന്ധപ്പെടാവുന്നതല്ല.
ഇത് നിമിത്തം സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പാരായണം അസാധ്യവും അപ്രാപ്യവുമായിരിക്കും.
സ്വലാത്ത്‌ പ്രവാചകാദരവോട് കൂടെ ശരീരം, വസ്ത്രം, സ്ഥലം തുടങ്ങിയവയില്‍ ശുദ്ധിയിലൂടെ സുപരിചിതമായ ഏത് പദങ്ങളുപയോഗിച്ചും ആര്‍ക്കും ചൊല്ലാവുന്ന ലളിതമായ ആരാധനയാണ്.
ചുരുക്കത്തില്‍ പാപികള്‍ക്ക് പോലും വിശുദ്ധ ഖുര്‍ആനിനേക്കാള്‍ മഹത്വവും ഫലപ്രതവുമായത് സ്വലാത്താണ്. (സആദത്തുദ്ധാറൈന്‍) ِ

 ഇമാം ജസ്റി (റ) വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടു,
അദ്ധേഹം പറഞ്ഞു:
"സ്വലാത്ത്‌ ചൊല്ലല്‍ സ്ഥിരപ്പെട്ട സ്ഥലങ്ങളില്‍ അത് തന്നെയാണ് അനിവാര്യം. ആ സ്ഥാനത്ത് മറ്റേത്‌ വചനവും കൊണ്ട് വരാവുന്നതല്ല.
 അത്തരം പ്രത്യേകം സ്ഥലങ്ങളല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനാണ് പുണ്യം. എങ്കിലും ഖുര്‍ആനും സ്വലാത്തും അധികരിപ്പിക്കുന്നതാണ് ഉത്തമം.
ഇമാം നവവി(റ) " ഇപ്രകാരം ഹാശിയത്തുല്‍ ഈളാഹില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

സിറാജുല്‍ ബുല്‍ഖൈനി (റ) പറയുന്നു

"ഖുര്‍ആന്‍ പാരായണവുംസ്വലാത്ത് ചൊല്ലലും നിസ്കാരത്തില്‍ നിര്‍ബന്ധമാണ്.ഇവയേതെങ്കിലുംനിര്‍ണ്ണയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പകരമായി മറ്റൊന്നും കൊണ്ടു വരാവുന്നതല്ല.
സ്വലാത്തെന്നോ ഖുര്‍ആനെന്നോ പ്രത്യേകം നിര്‍ണ്ണയിക്കപ്പെടാത്ത
സ്ഥലങ്ങളില്‍ സ്വലാത്തിനാണ് ശ്രേഷ്ടത "

നാരിയത്തുസ്വലാത്ത്
----------------------

''സ്വലാത്തുത്തഫ്ജീരിയ''
എന്നാണ് ഇതിൻറെ മറ്റൊരു
പേര്.ശൈഖ്മുഹമ്മദ്ഹഖീ അൻഫദീ (റ)
''ഖസീനത്തുൽ അസ്റാർ''എന്ന
ഗ്രന്ഥത്തിൽ
പറയുന്നുഃ മൊറോക്കോ നിവാസികളുടെ അടുക്കൽ
''സ്വലാത്തുന്നാരിയ്യ '' എന്ന
പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു
ഉദ്ദേശ്യം സഫലീകൃതമാകാനോ,ഒരു
വിപത്ത്
നീങ്ങിപ്പോകാനോ ഉദ്ദ്യേശിച്ചാൽ
അവർ ഒരിടത്ത് ഒരുമിച്ചു കൂടുകയും 4444
തവണ ഈ സ്വലാത്തു
ചൊല്ലുകയും ചെയ്യും.
വളരെ വേഗംഅവരുടെ ലക്ഷ്യം അവർy
കൈ വരിക്കും. അതുകൊണ്ടാണ്
ഇതിന് ''അഗ്നിയുടെ സ്വലാത്ത്''
എന്നർത്ഥ മുളള പേര് വന്നത്.
ഇമാം ഖുർത്തുബി (റ)പറയുന്നുഃ ഒരു
വലിയ കാര്യം നേടിയെടുക്കാനോ
വലിയ വിപത്ത് പ്രതിരോധിക്കാനോ
ഒരാൾ ഉദ്ദ്യേശിച്ചാൽ തഫ്ജീരിയ
സ്വലാത്ത് 4444 തവണ
ചൊല്ലി തവസ്സുൽ ചെയ്ത്
പ്രാർത്ഥിക്കട്ടെ
അവന്റെ ലക്ഷ്യം അല്ലാഹു
സഫലമാക്കിക്കൊടുക്കും.
ഇമാംഇബ്നുഹജറിൽ
അസ്ഖലാനി റളിയല്ലാഹു
രേഖപ്പെടുത്തുന്നു.സംഖ്യ 4444 ലക്ഷ്യ
സാക്ഷാൽക്കാര വിഷയത്തിൽ
വിശിഷ്ട ഓഷധവുമാണ്‌.

 ഖുര്‍ആനും സ്വലാത്തും അതര്‍ഹിക്കുന്ന ആദരവോടുകൂടി അള്ളാഹു സ്വീകരിക്കുന്ന രീതിയില്‍ ധാരാളം ചൊല്ലാന്‍ റബ്ബ് തൗഫീഖ് നല്‍കട്ടെ...
آمين برحمتك يا ارحم الراحمين. ِ

No comments:

Post a Comment