Friday, November 16, 2018

ഇഷ്ക്കിന്റെ വസന്തം:ഖസ്വീദത്തുല്‍ ബുര്‍ദാഅ്‌


അത്ഭുതമാണീ ഖസ്വീദത്തുല്‍ ബുര്‍ദ,
ഇതു പോലെ ഒരു പ്രകീര്‍ത്തന കാവ്യം ഇല്ല തന്നെ...

നെഞ്ച് തകര്‍ന്നു എഴുതിയ മഹാനായ
ആശിക്കീങ്ങളുടെ നേതാവ്, ആശിക്കുര്‍റസൂല്‍  ഇമാമുനാ ശറഫുദ്ധീന്‍ അബൂഅബ്ദുല്ലാഹ് മുഹമ്മദ് ബൂസ്വൂരി (റ)

ആത്മാവില്‍ ഉറങ്ങുന്ന
അനുരാഗിയെ പോലും തട്ടിയുണര്‍ത്തുന്ന മഹാപ്രപഞ്ചം.

മഹാനവര്‍കള്‍ക്ക് ഒരു അസുഖം ബാധിക്കുകയും ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാതെ വന്നു അങ്ങിനെ അവിടുത്തെ പ്രകീര്‍ത്തനം രചന ആരംഭിച്ചു, അങ്ങിനെ ആ അസുഖം ഭേദമാവുകയാണുണ്ടായത്
ഇതാണ് ചരിത്ര പശ്ചാത്തലം

ഓരോ വരികളുടെയും (10 അധ്യായങ്ങളിലായി 160 വരികള്‍)
അര്‍ത്ഥസാധ്യതയും
ക്രോഡീകരണവും
രചനാശൈലിയും
അത്ഭുതപ്പെടുത്തും വിധമാണ് ഇമാമവര്‍കള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്....

അനുരാഗം തുളുമ്പുന്ന
ഹൃത്തടത്തില്‍ നിന്നുളള
ആത്മീയാലാപനം.

മൗലായയുടെ ഈരടികള്‍ ചെന്നെത്താത്ത ഒരിടവും ഇന്നു ഭൂമിയിലില്ല..

നിഷ്കളങ്ക പ്രണയത്തിന്റെ പ്രതിഫലനമാണത്..

കാലചക്രത്തിന്റെ വേഗതയില്‍  മഹബ്ബത്തിന്റെ സൗരഭ്യം പാരില്‍ വിതറുവാന്‍,അഷ്ടദിക്കുകളില്‍  മൗലായ ഉയരുമ്പോഴും
അന്ന്, ബൂസൂരില്‍  തേങ്ങിയ  ഹൃത്തടത്തിന്റെ മനോവേദന  അറിഞ്ഞു പ്രേമഭാജനം തന്നെ തഴുകിയെങ്കില്‍..

അനശ്വരമായ ഈ മഹാ പ്രപഞ്ചത്തിലേക്ക് നമുക്ക് പോകണം..

ആവോളം ആ സ്നേഹക്കടലില്‍ നീന്തിത്തുടിക്കണം...

സ്നേഹമഴയാണ് ബുര്‍ദാഅ്

പ്രയാസങ്ങള്‍ക്ക് പരിഹാരമാണ് ബുര്‍ദാഅ്

ബൂസൂറിന്റെ മണ്ണില്‍ നിന്നും ലോകത്തേക്ക്
പകര്‍ന്ന ജ്വലിക്കുന്ന പ്രണയത്തിന്റെ പൊന്‍ പ്രകാശംഇന്നും അനുരാഗികള്‍ക്ക് വഴി കാട്ടുന്നു..

"കണ്ണുകള്‍ക്ക് എന്തുപറ്റി ? നിർത്താൻ പറഞ്ഞിട്ടും കരയുകയാണല്ലോ!! ഹൃദയത്തിന് എന്ത് സംഭവിച്ചു ?! ഉണരാന്‍ പറഞ്ഞിട്ടും പരിഭ്രമിക്കുകയാണല്ലോ!!

തപിക്കുന്ന ഹൃദയവും ഒഴുകുന്ന കണ്ണുനീരും ഉണ്ടായിരിക്കെ പ്രേമം ജനദൃഷ്ടിയിൽ പെടില്ലെന്ന് കമിതാവ് കരുതുന്നുവോ?"

                  (ബുര്‍ദ)
പ്രേമഭാജനം ഹൃത്തിലായാല്‍
പിന്നെ..മൊഴിയുന്നതും
ചിന്തിക്കുന്നതുംഎല്ലാമെല്ലാം ആ  മധുര സ്മരണയിലാണ്...

ആത്മാവില്‍ ലഹരിയായി ലയിച്ച് ചേരുന്ന അനുഭൂതി
അനുഭവിക്കുകയല്ലാതെ വിവരിക്കല്‍ അസാധ്യം ..!!!

തീക്ഷണമായ പ്രണയത്തിന് നിഷ്കളങ്കതയുണ്ടാകും..

തൂലികയില്‍ വിരിയുന്ന പ്രണയ പുഷ്പങ്ങളാല്‍ പ്രേമഭാജനത്തെ ആലിംഗനം ചെയ്യുകയെന്നത് വീര്‍പ്പു മുട്ടുന്ന കാമുകഹൃദയത്തിന്റെ പ്രകടമായ പെരുമാറ്റമാണ്.

ആത്മീയ നിര്‍വൃതിയോടൊപ്പം
ഇലാഹീയായ സ്മരണകള്‍ മനമില്‍
നിലനില്‍ക്കാനും
ബുര്‍ദ വിശ്വാസിയെ പ്രാപ്തമാക്കുന്നു.

അശ്ളീലമിത്തുകള്‍ മാത്രമായി ലഹരികള്‍
നിയന്ത്രിച്ച കവികള്‍
പ്രണയത്തെ പറഞ്ഞപ്പോള്‍ വിശുദ്ധ പ്രണയത്തിന്റെ ഉപാസകനായി  ലോകത്ത് വിപ്ളവം
സൃഷ്ടിച്ച് മഹാനായ
പ്രണയിനിയായി മാറുകയായിരുന്നു
ഇമാം ബൂസുരി (റ)

ആത്മീയമായ അനുഭൂതിയും അദബും കാത്തുസൂക്ഷിക്കണം കാരണം ഇതിന്റെ പൂര്‍ത്തീകരണത്തില്‍ തിരുസാന്നിദ്ധ്യമുണ്ട്
صلي ﷲ عليه وسلم

അവിടുത്തെ അനുരാഗികള്‍ക്കുളള ഊര്‍ജ്ജമാണ് പരിശുദ്ധ ഖസ്വീദത്തുല്‍ ബുര്‍ദാഅ്, അത് കേവലം ആസ്വാദനമല്ല,
വളരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതാണ്

ചൊല്ലുന്ന സമയം വുളൂഅ് ഉണ്ടാവലും
മനസ്സ് ഇഷ്ക്കിന്റെ നിറവിലായിരിക്കലും
ഉത്തമമാണ്


നമുക്ക് മനം നിറയെ
ഉച്ചത്തില്‍ പാടാം

"മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ...അലാ ഹബീബിക്ക ഖയ്ര്‍ ലില്‍ ഖല്‍ക്കി കുല്ലി ഹിമി.."
നമുക്കും പറക്കാം..
അനുരാഗത്തിന്റെ
ആത്മീയ നിര്‍വൃതിയീലേക്ക്..

മദീനപൂവനിയില്‍ മധുതേടി...
തേടി... അലയാന്‍...

-ഷംജീദ് .എന്‍

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم


ഇമാമുനാ ബൂസ്വുരി (റ)വിന്റെ മഖ്ബറ-അലക്സാന്‍ഡ്രിയ-ഈജിപ്ത്


No comments:

Post a Comment